Friday, June 25, 2010

പള്ളി വക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഗവ. സ്കൂള്‍ പൊളിച്ചു മാറ്റണമെന്ന പള്ളി വികാരിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി.


ഇരിങ്ങാലക്കുട : 1862 മുതല്‍ ഇരിങ്ങാലക്കുട ചന്തക്കുന്നിലെ സെന്റ്‌ തോമസ്‌ പള്ളി വകസ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം ഗവ.എല്‍.പി.സ്കൂള്‍ പൊളിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് . സുപ്രധാന വിവരങ്ങള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനു ലഭിച്ചു .ഗവ.സ്കൂള്‍ പൊളിച്ചു മാറ്റി മറ്റു കെട്ടിടങ്ങള്‍ പണിയാനുള്ള പള്ളിയുടെ നീക്കത്തിന് ഇത് തിരിച്ചടിയായി . 1862 മുതല്‍ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ പള്ളി സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം ഗവ.എല്‍.പി.സ്കൂള്‍ പൊളിക്കണമെന്ന പള്ളിവികാരിയുടെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത് .സ്കൂള്‍ പൊളിക്കണമെന്ന ആവശ്യവുമായി പള്ളി അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്കൂളിനെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കോടതി സര്‍ക്കാറിന് നല്‍കി. ഇത് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഡി.പി.ഐക്കും , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. സുപ്രധാനമായ ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പള്ളി പൊളിക്കരുതെന്ന് ഉത്തരവിട്ടത്. പള്ളിക്ക് നല്‍കി വരുന്ന വാടക സംബന്ധിച്ച് പുനര്‍ നിര്‍ണയം നടത്താനും ഉത്തരവുണ്ട്. സ്കൂള്‍ പൊളിക്കാനുള്ള പള്ളിയുടെ തീരുമാനത്തിനെതിരെയുള്ള രക്ഷിതാക്കളുടെയും ഒരു കൂട്ടം അധ്യാപകരുടെയും സര്‍വോപരി ഇരിങ്ങാലക്കുടക്കാരുടേയും വിജയമാണ് സര്‍ക്കാര്‍ തീരുമാനം .2008 ല്‍ സ്കൂള്‍ പൊളിക്കാനുള്ള പള്ളിയുടെ ശ്രമം കടുത്ത ജനരോഷത്തെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. എങ്കിലും എതിര്‍പ്പുകളെ അവഗണിച്ച് രണ്ടു ക്ലാസ് മുറികള്‍ ഇവര്‍ പൊളിച്ചു മാറ്റി. ഈ അധ്യയന വര്‍ഷം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മുകുന്ദപുരം എല്‍.പി.സ്കൂളില്‍ പ്രവേശനം നേടിയിരുന്നു.

No comments:

Post a Comment